എന്നുമിങ്ങനെ അതിരാവിലെ
എഴുന്നേറ്റു നോക്കുമ്പോ
നീലിച്ച ആകാശം വേണമെന്നും
അത് നിറയെ മേഘം വിരിയണമെന്നും
കൊതിച്ചു കൊതിച്ചു ഇരുള്‍ പടര്‍ന്നു
മാനമങ്ങു കറുത്തു പോകും.
കിണറ്റിന്‍ കരയുടെ മൂലയില്‍
ഉപേക്ഷിക്കപ്പെട്ട
തൊട്ടിയും കയറും പോലെയാണ്
നീയും ഞാനുമൊക്കെ.
താമസക്കാരനില്ലാത്ത
വീടിനു മുന്നില്‍ കിടക്കുന്ന
തെരുവുപട്ടിയെപ്പോലെ
വേനലില്‍ മുഴുവന്‍
വെയില്‍ വാരിപ്പുതച്ചു തുരുമ്പെടുക്കും.
പൊടുന്നനെ നാവു വരണ്ട്
എതെങ്കിലുമൊരുവന്‍ വരും.
പല ഇടങ്ങളിലേക്ക് മനസ്സു പിടയുന്ന
ചിലരുടെ കൈകളില്‍ നിന്നൊരു വഴുതലാണ്.
ഹൊ!
കൈവിട്ട്, കപ്പിയും വിട്ട്
അങ്ങ് അഗാധനീലിമയിലേക്ക് ആഴ്ന്നിറങ്ങും.
അവിടെയാണ് സ്വര്‍ഗ്ഗവും ആകാശവും!
പുഴയിലേക്കും കടലിലേക്കും
ഇടവഴികള്‍.
ഉള്ളിലെ ഉറവകളുടെ ആഴങ്ങളില്‍
അലിയാന്‍ തുടങ്ങുംനേരം
ദാഹം മൂത്ത് മറ്റൊരുവന്‍
പിന്നെയും പാതാളക്കരണ്ടിയുമായെത്തും.


41 കൂട്ടുകാര്‍ എഴുതിയത്:
നാന്നായി :)
ഇഷ്ടമായി പകലാ..
നാന്നായി...ഹൃദയം നിറഞ്ഞ ഓണാശംസകള്‍.
ഗുഡ് ഭായ്
:-)
സുപാസന
പല ഇടങ്ങളിലേക്ക് മനസ്സു പിടയുന്ന
ചിലരുടെ കൈകളില്‍ നിന്നൊരു വഴുതലാണ്.
ഹൊ!
തറച്ചു പകലാ!
പല ഇടങ്ങളിലേക്ക് മനസ്സു പിടയുന്ന
ചിലരുടെ കൈകളില്‍ നിന്നൊരു വഴുതലാണ്.
ഹൊ!
കൈവിട്ട്, കപ്പിയും വിട്ട്
അങ്ങ് അഗാധനീലിമയിലേക്ക് ആഴ്ന്നിറങ്ങും.
അവിടെയാണ് സ്വര്‍ഗ്ഗവും ആകാശവും!
കലക്കീട്ടുണ്ടല്ലൊ ഭായ്...
ഓണാശംസകൾ...
ഹൊ!! അടിപൊളി.
ഈ അനുഭൂതിയെ സ്വർഗ്ഗത്തോട് ഉപമിക്കാം അല്ലേ?. നന്നായിരിക്കുന്നു.
ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ആഴത്തിലേക്ക്..
മനോഹരം.
എന്നുമിങ്ങനെ തന്നെ എഴുതുക.....
നന്മകൾ നേരുന്നു
അഗാധനീലിമയില്‍ നിന്ന്
മറ്റൊരുവന്‍
പാതാളക്കരണ്ടിയുമായെത്തുപോള്‍
ഒരു ഞാനിന്‍ മേല്‍ ഒരു സര്കുസ് കാരനെ
പിടിച്ചു കയറുമ്പോള്‍
പിടഞ്ഞു വീഴുന്നവരെ
കൈ പിടികണം
നീയും ഞാനും
തുരുമ്പ് പിടികാതെ കാക്കണം ഒരു മനസ്
താമസക്കാരനില്ലാത്ത
വീടിനു മുന്നില്‍ കിടക്കുന്ന
തെരുവുപട്ടിയെപ്പോലെ
വേനലില്‍ മുഴുവന്‍
വെയില്‍ വാരിപ്പുതച്ചു തുരുമ്പെടുക്കും
തീവ്രതയുളള വാക്കുകള്‍
ഓണാശംസകളോടെ
താമസക്കാരനില്ലാത്ത
വീടിനു മുന്നില്‍ കിടക്കുന്ന
തെരുവുപട്ടിയെപ്പോലെ
വേനലില്‍ മുഴുവന്‍
വെയില്‍ വാരിപ്പുതച്ചു തുരുമ്പെടുക്കും
തീവ്രതയുളള വാക്കുകള്‍
ഓണാശംസകളോടെ
ഉപേക്ഷിക്കപ്പെട്ട തൊട്ടിയും കയറും പോലെയാണ് ഞാനും നീയുമൊക്കെ.
ശരിയാണ്. എങ്കിലും അതില്‍ സന്തോഷിക്കാന്‍ വകയുണ്ട്.നാവു വരണ്ട് അതുവഴി വരുന്നവന് ദാഹജലം കൊടുക്കാന്‍ കഴിയുന്നല്ലോ. ഈ ജന്മത്തിലെ നിയോഗം അതാണെങ്കില്‍ എന്തിന് ഒളിച്ചോടാന്‍ ശ്രമിക്കണം!
നല്ല കവിത. അഭിനന്ദനങ്ങള്‍
വായനക്കും അഭിപ്രായങ്ങള്‍ക്കും നന്ദി സുഹൃത്തുക്കളെ.
ഒരുപാടിഷ്ടായി!
കൈവിട്ട് പോവുന്നവ..
കിണറ്റിന്‍ കരയുടെ മൂലയില്‍
ഉപേക്ഷിക്കപ്പെട്ട
തൊട്ടിയും കയറും പോലെയാണ്
നീയും ഞാനുമൊക്കെ.
life is a tale told by an idiot...എന്ന് അദ്ദേഹം പറഞ്ഞത് വെറുതെയല്ല...
nice..
എത്രവട്ടം എന്തിനോടൊക്കെ ഉപമിച്ചാലാണ് ഈ ജീവിതത്തെ ഒന്നു മനസ്സിലാക്കാന്‍ പറ്റുക??
അല്ലേലും ഈ പാതാളക്കരണ്ടി.....
well
ഈ നൈരന്തര്യം ഒരു നിയോഗം കൂടിയാണ്. നല്ല കല്പന,സൂക്ഷ്മ ബിംബങ്ങള്‍ .
കശ്മലന്‍ പിന്നെയും വന്നു..പാതാളക്കരണ്ടിയുമായ്..
ജീവിതം പലപ്പോഴും ഇങ്ങനെയാണ്..
നന്നായിരിക്കുന്നു...
words are flying through my heart
best of luck
നന്നായിരിക്കുന്നു...
ആശംസകൾ...
ഇഷ്ടമായി
വളരെ നന്നായി.
നല്ല കവിത..
ഇഷ്ടമായി..
നല്ല ഉപമ...
ഏതായാലും വെറുമൊരു കയറാകാന്‍ ഞാനില്ല.. അതിലും ഭേദം തൊട്ടിയാ...
ഒന്നൂലെങ്കിലും വെള്ളം കാണാം... വെള്ളം തൊടാം.. തുരുമ്പെടുക്കാം...
ഇനിയും പോരട്ടെ.. ഇത്തരം...
അഭിനന്ദനങ്ങള്‍....
nice
Jeevitham...!
manoharam, Ashamsakal...!!!
all the best.
said everything beautifully.
www.ilanjipookkal.blogspot.com
Stirring.. as ever!
manoharam
:) നന്നായി കവിത.
[അഗാധതകളിലേയ്ക്ക് വഴുതിത്തെറിച്ചുവീഴുമ്പോഴും ആരെങ്കിലും പാതാളിക്കരണ്ടിയുമായി തേടിയെത്താനുണ്ടാവുമെന്നുള്ളത് ജീവിതത്തിന്റെ ധന്യതയാണ്.വറ്റിയ കിണറ്റിൻ കരയിൽ ഉപേക്ഷിച്ച തുരുമ്പു പിടിച്ചില്ലാതായിത്തീരുന്ന തൊട്ടിയും കയറും പോലെയാണ് ചില ജീവിതങ്ങൾ.]
manoharam....
puthiya postinulla samayam kazhinjallo
അഭിപ്രായം അറിയിച്ച കൂട്ടുകാര്‍ക്കെല്ലാം നന്ദി.
അനീഷ് പുതിയത് ഇട്ടു :)
Post a Comment